Skip to main content
കൊച്ചി

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മകന്‍ അരുണ്‍കുമാറിനും എതിരായ അഴിമതിയാരോപണങ്ങളെക്കുറിച്ചുള്ള വിജിലന്‍സ് അന്വേഷണം നീളരുതെന്ന് ഹൈക്കോടതി. ഇരുവര്‍ക്കുമെതിരായ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്നത് അനുവദിക്കാനാവില്ലെന്ന്‍ ചീഫ് ജസ്റ്റിസ് ഡോ. മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം ഷെഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

 

അന്വേഷണം   പൂര്‍ത്തിയാക്കാന്‍ ആറു മാസം കൂടി അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമര്‍ശനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കെ ഉന്നയിച്ച പത്ത് അഴിമതിയാരോപണങ്ങളെക്കുറിച്ചാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ടി.ജി നന്ദകുമാറിന്റെതുള്‍പ്പടെയുള്ള കേസുകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്