Skip to main content
കൊച്ചി

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരെ തുടരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കീഴ്‌കോടതിയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിലെ പ്രതി ധർമ്മരാജന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കുര്യനെതിരെ തുടരന്വേഷണം നടത്തണമെന്നായിരുന്നു പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ ആവശ്യം. 

 

കുര്യന്‍ വേട്ടയാടപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. അതേസമയം പെണ്‍കുട്ടിയുടെ വേദനയില്‍ സഹാനുഭൂതി പ്രകടിപ്പിക്കുന്നതായും കേസ് പരിഗണിച്ച ജസ്റ്റിസ് പി. ഭവദാസന്‍ അഭിപ്രായപ്പെട്ടു. ധര്‍മ്മരാജന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ മാത്രം തുടരന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കുര്യനെതിരെ പുതിയ തെളിവുകളൊന്നും ഇല്ലെന്നും നേരത്തെ തന്നെ ഹൈക്കോടതി കുര്യനെ കുറ്റവിമുക്തനാക്കിയതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

ഇതേ ആവശ്യമുന്നയിച്ച് പെണ്‍കുട്ടി നേരത്തെ പീരുമേട് മജിസ്‌ട്രേറ്റ് കോടതിയിലും തൊടുപുഴ സെഷന്‍സ് കോടതിയിലും സമര്‍പ്പിച്ച പരാതി തള്ളിയിരുന്നു.