Skip to main content

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയത്തില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും തമ്മില്‍ ഒരു ഭിന്നതയുമില്ല. ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നത്. യു.ഡി.എഫിനും ഒരേ നിലപാടാണ്. എല്‍.ഡി.എഫിലാണ് ഇക്കാര്യത്തില്‍ ഭിന്നതയുള്ളതെന്നും വിഡി സതീശന്‍ പറഞ്ഞു.

മുസ്ലിങ്ങള്‍ക്കുള്ള പ്രത്യേക സ്‌കീം സര്‍ക്കാര്‍ ഒഴിവാക്കിയിരിക്കുകയാണെന്നും ഇതേ പരാതിയാണ് ലീഗ് ഉന്നയിക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. മുസ്ലിങ്ങള്‍ക്കുള്ള പ്രത്യേക സ്‌കീം ഒഴിവാക്കിയത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് തന്നെയാണ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോടും കോട്ടയത്തും വച്ച് മാധ്യമ പ്രവര്‍ത്തകരെ കണ്ടപ്പോള്‍ ഒരേ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. അഭിപ്രായം മാറ്റേണ്ട ആവശ്യവുമില്ല. മയപ്പെടുത്തേണ്ട കാര്യവുമില്ല. എന്നാല്‍ വസ്തുത മനസിലാക്കാതെ ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു എന്നും വി.ഡി സതീശന്‍ പറഞ്ഞു.