Skip to main content
കോഴിക്കോട്

TP chandrasekharanസി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ടി.പിയുടെ മകന്‍ അഭിനന്ദ്. തന്‍റെ അച്ഛനെ വധിക്കേണ്ടത് പിണറായി വിജയന്റെ മാത്രം ആവശ്യമായിരുന്നുവെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നുവെന്ന് അഭിനന്ദ് ചന്ദ്രിക വാരാന്തപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

 

താന്‍ ജീവിതത്തില്‍ ഏറ്റവും വെറുക്കുന്നത് പിണറായി വിജയനെയാണെന്നും കാരണം മറ്റൊരാള്‍ക്കും അച്ഛനെ കൊല്ലണമെന്ന് നിര്‍ബന്ധമുണ്ഡായിരുന്നില്ലെന്നും അഭിനന്ദ് പറഞ്ഞു. മനുഷ്യത്വമാണ് കമ്യൂണിസ്റ്റിനുണ്ടാകേണ്ട ഏറ്റവും നല്ല ഗുണം. എന്നാല്‍ ഒരു കമ്യൂണിസ്റ്റിനുണ്ടാകേണ്ട യാതൊരു ഗുണവുമില്ലാത്ത ആളാണ് പിണറായിയെന്നും അഭിനന്ദ് പറഞ്ഞു.

 

ഒരു കമ്യൂണിസ്റ്റുകാരന് വേണ്ട നന്മകള്‍ അല്പമെങ്കിലും അവശേഷിക്കുന്നത് വി.എസിലാണെന്ന് പറഞ്ഞ അഭിനന്ദ് പക്ഷെ അദ്ദേഹം സ്വാര്‍ത്ഥനാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. കാരണം വി.എസ് എന്നും സ്വന്തം രക്ഷ മാത്രമാണ് നോക്കിയതെന്നും പ്രശ്നം തന്നെ ബാധിക്കുമെന്ന് തോന്നിയാല്‍ എത്ര അടുപ്പക്കാരനെയും കൈവിടാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമില്ലെന്നും അഭിനന്ദ് കൂട്ടിച്ചേര്‍ത്തു.