Skip to main content
കോഴിക്കോട്

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് താമരശ്ശേരിയില്‍ ഉണ്ടായ അക്രമ സംഭവത്തിനിടെ വനം വകുപ്പ് ഓഫീസിനു തീയിട്ട സംഭവത്തില്‍ വൈദികനും പങ്കെന്ന് റിപ്പോര്‍ട്ട്. ചെമ്പുകടവ് പള്ളി സജി മംഗലത്തിനെതിരെയാണ് വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. പഞ്ചായത്ത് അംഗം ജെയ്‌സണ്‍ കിഴക്കുന്നേലും അക്രമത്തിനു പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഹര്‍ത്താലിന്റെ ഭാഗമായിട്ടായിരുന്നു വനംവകുപ്പ് ഓഫീസിന് തീയിട്ടത്. ഓഫീസിലെ വളരെ വിലപ്പെട്ട രേഖകള്‍ അക്രമത്തില്‍ നശിച്ചിരുന്നു. നേരത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ടിലും, ഇന്റലിജന്‍സ് റിപ്പോര്‍ട്ടും താമരശ്ശേരിയില്‍ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് വ്യക്തമാക്കിയിരുന്നു.  

 

താമരശ്ശേരി ഡി.വൈ.എ.പിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.