അയോദ്ധ്യ തർക്കം പരിഹരിക്കാൻ നിയോഗിച്ച മദ്ധ്യസ്ഥ സംഘത്തിലെ ശ്രീ ശ്രീ രവിശങ്കറിനെ രാമ ക്ഷേത്ര ശിലാന്യാസ ചടങ്ങിൽ ക്ഷണിക്കാതിരുന്നത് ചർച്ചയാകുന്നു. രാമ ക്ഷേത്രം എന്ന ലക്ഷ്യവുമായി 1990 ൽ നടന്ന......
ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് എല്‍.കെ അദ്വാനി, എം.എം ജോഷി, കേന്ദ്ര മന്ത്രി ഉമാഭാരതി എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കെതിരെ ചുമത്തിയ ക്രിമിനല്‍ ഗൂഡാലോചന കേസ് സുപ്രീം കോടതി ശരിവെച്ചു.
ബി.ജെ.പി വര്‍ഷങ്ങളായി പറയുന്നതാണ് ആന്റണി ഇപ്പോള്‍ പ്രസ്താവിച്ചിരിക്കുന്നതെന്നും ഈ ‘സത്യസന്ധമായ ആത്മപരിശോധന’യെ ബി.ജെ.പി സ്വാഗതം ചെയ്യണമെന്നും എല്‍.കെ അദ്വാനി.
മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറാന്‍ അദ്വാനി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഗുജറാത്തിലെ വഡോദരയില്‍ നിന്നു കൂടി മത്സരിക്കും.
ഗുജറാത്തില്‍ മോഡി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു മാത്രമല്ല വിദേശത്തും അംഗീകരിക്കപ്പെടുന്നുണ്ടെന്ന് പറഞ്ഞാണ് മോഡിക്ക് ആദ്യമായി അഡ്വാനി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്
ഗ്രീക്ക് ദുരന്തനാടകത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ പേറുന്നു അദ്വാനിയിലെ നായകന്‍. ബി.ജെ.പിയുടെ ഈ പിതാമഹന് ഇനി മൗനം എന്ന രോഷപ്രകടനമേ സാധ്യമാകൂ. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട നേതാവ് ഇപ്പോള്‍ കാണുന്നത് തന്റെ രാഷ്ട്രീയ അസ്തമനമാണ്.
രാജ്യത്തിന്റെ ഉത്തരവാദിത്വം തന്റെ പാര്‍ട്ടി മോഡിയുടെ കൈകളിലാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും സംസ്ഥാനങ്ങളിലെ പാര്‍ട്ടി സര്‍ക്കാറുകളുടെ നല്ല പ്രവൃത്തികള്‍ രാജ്യത്ത് നടപ്പിലാക്കാന്‍ ഇത് സഹായിക്കുമെന്നും അദ്വാനി.