Skip to main content

ഡല്‍ഹി പീഡനക്കേസിലെ പ്രതികളുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. വിചാരണക്കോടതിയുടെ ഉത്തരവ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി വിധി. മുകേഷ്, വിനയ് ശര്‍മ,​ പവന്‍,​ അക്ഷയ് താക്കൂര്‍ എന്നിവരുടെ ശിക്ഷയാണ് ശരിവച്ചത്.

 

2012 ഡിസംബറിലാണ് ഡല്‍ഹിയില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടമാനഭംഗത്തിനിരയായി സിംഗപ്പൂരിലെ ആശുപത്രിയില്‍ മരിച്ചത്. രാത്രി സുഹൃത്തിനൊപ്പം ബസില്‍ സഞ്ചരിക്കവേയാണ് യുവതി മാനഭംഗത്തിന് ഇരയായത്.

 

2013 സെപ്തംബറിലാണ് പ്രതികള്‍ക്ക് സാകേതിലെ അതിവേഗ കോടതി വധശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി രാം സിങ് വിചാരണ നടക്കുന്നതിനിടെ മരിച്ചു. ഇയാളെ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. കേസിലെ ആറാം പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി മൂന്ന്‍ വര്‍ഷം തടവ് ജുവനൈല്‍ ഹോമില്‍ 2015 നവംബറില്‍ പൂര്‍ത്തിയാക്കി