Skip to main content
കാസര്‍ഗോഡ്‌

 

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കാസര്‍ഗോഡ് നഗരത്തില്‍ സംഘടന ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം. തളങ്കര കുന്ന്‍ സ്വദേശി സൈനുല്‍ ആബിദാണ് (24) തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ടത്. കാസര്‍ഗോഡ്‌ ആശുപത്രിയില്‍ നിന്നും മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആബിദ് മരിച്ചത്.

 

ചക്കര ബസാറിനടുത്ത് നടത്തുന്ന കടയില്‍ കയറിയാണ് ആബിദിനെ കുത്തിയത്. രാത്രി കടയടച്ച് വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴായിരുന്നു അഞ്ചംഗ സംഘം ആക്രമിച്ചത്. അടുത്തുള്ള കടകളില്‍ ഉള്ളവര്‍ എത്തിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.

 

ജ്യോതിഷ് എന്ന ബി.ജെ.പി പ്രവര്‍ത്തകന് നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു ആബിദ്.

 

കാസര്‍ഗോഡ്‌ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജാഗ്രത പാലിച്ചു വരികയാണ്.