ന്യൂഡൽഹി
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ക്രൈം ബ്രാഞ്ച് പോലീസില്‍ നിന്ന് ഡെല്‍ഹി പോലീസ് തിരികെ ഏറ്റെടുത്തു. രണ്ട് ദിവസം മുന്‍പാണ് ഡെല്‍ഹി പോലീസ് കമ്മീഷണര്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. നടപടിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല.
പെട്ടെന്നുള്ള അസ്വാഭാവിക മരണമാണ് സുനന്ദയുടേതെന്നും വിഷാംശം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞതോടെ പ്രാഥമിക അന്വേഷണത്തിന് നേതൃത്വം നല്കിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു. ആത്മഹത്യ, ആത്മഹത്യാ പ്രേരണ, കൊലപാതകം എന്നിവയുടെ സാധ്യതകളാണ് അന്വേഷിക്കുക.
കഴിഞ്ഞ 17 വെള്ളിയാഴ്ച രാത്രിയാണ് ന്യൂഡല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ സുനന്ദ പുഷ്കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.