Skip to main content
കോട്ടയം

വിതുര കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി പ്രഖ്യാപിച്ചു.  കോട്ടയത്തെ പ്രത്യേക കോടതിയാണ് പെണ്‍കുട്ടി കൂറുമാറിയതായി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പരിഗണിച്ച ഏഴു കേസുകളിലും പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല.

 

ആലുവ നഗരസഭാ ചെയര്‍മാന്‍ ജേക്കബ് മൂത്തേടത്തിനെയും മുന്‍ ആഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂഷന്‍ കെ.സി പീറ്ററിനെയും പെണ്‍കുട്ടിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. പീഡനം നടന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെന്നും അതിനാല്‍ പ്രതികളെ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നും കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. പീഡനം നടന്നത് 1995-ലായിരുന്നു. അറ് മാസത്തോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

 

23 കേസുകളാണ് വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.