Skip to main content

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു. ജയിലിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. എല്ലാ തിങ്കളാഴ്ചയും പ്രാദേശിക പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന ഉപാധിയിലാണ് ജാമ്യം. സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ച് കോടതി ജാമ്യം നല്‍കുകയായിരുന്നു. 

കേസിലെ ശിക്ഷാവിധി ചോദ്യം ചെയ്ത് ധര്‍മ്മരാജന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ധര്‍മ്മരാജന്‍ ചെയ്തത് കൊടുംക്രൂരതയാണെങ്കിലും കേസിലെ ഹര്‍ജി തീര്‍പ്പാകാത്ത സാഹചര്യത്തിലും പത്ത് വര്‍ഷം ജയിലില്‍ കിടന്നതും പരിഗണിച്ചാണ് ജാമ്യം എന്ന് കോടതി വ്യക്തമാക്കി.