Skip to main content
തിരുവനന്തപുരം

ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി രംഗത്ത്. ജോര്‍ജ് സര്‍ക്കാരിന്റെ വിപ്പാണ് അതുകൊണ്ട് തന്നെ തന്റെ സ്ഥാനത്തിനനുസരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രതിഷേധമുണ്ടാവുക സ്വാഭാവികമാണെന്ന് വയലാര്‍ രവി പറഞ്ഞു. ജോര്‍ജിനെ നിയന്ത്രിക്കേണ്ടത് അദ്ദേഹത്തിന്‍റെ പാര്‍ട്ടിയാണെന്നും വയലാര്‍ രവി വ്യക്തമാക്കി.

 

പി.സി.ജോര്‍ജിനെതിരെ പലതരത്തിലുള്ള പ്രതിഷേധം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വയലാര്‍ രവിയുടെ ഈ പ്രസ്താവന. യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ പി സി ജോര്‍ജിന്റെ വാഹനം ആക്രമിക്കുകയും ജോര്‍ജിന്റെ കാറിനു നേര്‍ക്ക്‌ ചീമുട്ടയെറിയുകയും ചില്ല്‌ അടിച്ചുപൊട്ടിക്കുകയും ചെയ്‌തിരുന്നു. സോളാര്‍ വിഷയത്തില്‍ പി.സി ജോര്‍ജ് നടത്തിയ പ്രസ്താവനയെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.