Skip to main content

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സുഹൃത്തും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുമായ പ്രകാശ് തമ്പിയുടെ മൊഴി സിബിഐയെടുക്കുന്നു. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണ സംഘം ചോദിച്ചറിയും.11 മണിക്ക് സിബിഐ ഓഫീസില്‍ ഹാജരായ പ്രകാശന്‍ തമ്പിയുടെ മൊഴിഎടുക്കല്‍ നടപടി ആരംഭിച്ചു.

ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റെ അപകടം നടക്കുമ്പോള്‍ പ്രകാശ് തമ്പി എവിടെയായിരുന്നു, ആശുപത്രിയിലെ അടക്കം കാര്യങ്ങളില്‍  പ്രകാശ് തമ്പിയുടെ ഇടപെടല്‍ എങ്ങനെയായിരുന്നുവെന്നും അന്വേഷണ സംഘം പരിശോധിക്കും.

ബന്ധുവായ പ്രിയ വേണുഗോപാലില്‍ നിന്നും സി.ബി.ഐ ഇന്നലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ പ്രിയയും ദുരൂഹത ആരോപിച്ചിരുന്നു.