Skip to main content
പത്തനംതിട്ട

സോളാര്‍ കേസില്‍ ശ്രീധരന്‍ നായര്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിപക്ഷ നേതാവ് വി.എസ്‌ അച്യുതാനന്ദന്‌ നല്‍കാന്‍ കോടതി ഉത്തരവ്‌. പത്തനംതിട്ട ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെതാണ് ഉത്തരവ്. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയും സരിത എസ്‌ നായരുടെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടും ആവശ്യപ്പെട്ടാണ്‌ വി എസ്‌ കോടതിയെ സമീപിച്ചത്‌.  

 

മുഖ്യമന്ത്രിക്കെതിരേ ശ്രീധരന്‍ നായര്‍ നടത്തിയ വെളിപ്പെടുത്തല്‍ അടക്കമുള്ള മൊഴിയുടെ പകര്‍പ്പാണ്  വി.എസിന്‌ ലഭിക്കുക. സോളാര്‍ കേസില്‍ നിയമ പോരാട്ടത്തിന് നീങ്ങുന്നതിന്റെ ഭാഗമായാണ് വി.എസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. സോളാര്‍ പ്ലാന്റ് സ്ഥാപിക്കാമെന്നു പറഞ്ഞ് കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍നായരില്‍നിന്ന് പണം തട്ടിയ കേസില്‍ സരിത എസ്.നായര്‍ ഒന്നാം പ്രതിയാണ്. ബിജു രാധാകൃഷ്ണന്‍ , മുഖ്യമന്ത്രിയുടെ മുന്‍ പി.എ.ടെന്നി ജോപ്പന്‍ എന്നിവരും കേസില്‍ പ്രതികളാണ്.