Skip to main content

നര്‍കോട്ടിക് ജിഹാദ് വിവാദം ആളി കത്താതിരിക്കാനാണ് ഇടപെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. രണ്ട് സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിലേക്ക് പോവുന്നത് സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം മുഖ്യമന്ത്രി കാണുന്നില്ലേയെന്നും വര്‍ഗീയത ഉണ്ടാക്കുന്നവരെ പിടിക്കാന്‍ ആരുമില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

 സര്‍ക്കാര്‍ എടുക്കുന്ന നടപടികളുമായി സഹകരിക്കാന്‍ പ്രതിപക്ഷം തയാറാണ്. ഇരു വിഭാഗത്തെയും നേതാക്കളെ ഒരുമിച്ച് ഇരുത്തി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ആരും എരിതീയില്‍ എണ്ണയൊഴിക്കരുതെന്നായിരുന്നു എന്‍.എസ് എസ് പ്രസ്താവനയ്ക്ക് വി.ഡി സതീശന്റെ മറുപടി. കേരളത്തെ കത്തിച്ചു ചാമ്പലാക്കാന്‍ പലരും കാത്തിരിപ്പുണ്ടെന്നും സതീശന്‍ പറഞ്ഞു.