കൊച്ചി: സോമാലി കടല്‍ക്കൊള്ളക്കാര്‍ ഒരു വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരുന്ന അഞ്ചു മലയാളികള്‍ക്ക് മോചനം. തിരുവനന്തപുരം സ്വദേശി അർജ്ജുൻ, പാലക്കാട് ഒറ്റപ്പാലം സ്വദേശി മിഥുൻ, തൃശൂർ ഇരിങ്ങാലക്കുട സ്വദേശി സ്റ്റാന്‍ലി വിന്‍സെന്റ്, പത്തനംതിട്ട സ്വദേശി ഡിബിന്‍ ഡേവിസ്, കൊല്ലം ചടയമംഗലം സ്വദേശി മനേഷ് മോഹന്‍ എന്നിവരെയാണ് മോചിപ്പിച്ചത്.
ഇവരെ ഒമാനിലെ സലാലയിലേക്ക് എത്തിച്ചിട്ടുണ്ട്. കേരള സര്‍ക്കാറിന്റെ പ്രതിനിധികള്‍ സലാലയിലെത്തി ഇവരെ നാട്ടിലേക്ക് കൊണ്ടുവരും.
ദുബായ് ആസ്ഥാനമായ ‘റോയല്‍ ഗ്രേസ്’ എന്ന കപ്പലിലെ ജീവനക്കാരായിരുന്നു ഇവര്‍. ഇവരുടെ മോചനദ്രവ്യമായി 17 ലക്ഷം ഡോളര്‍ ആണ് കടല്‍ക്കൊള്ളക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. നൈജീരിയന്‍ സ്വദേശിയായ കപ്പലുടമയുമായി ബന്ധപ്പെട്ട് തുക നല്‍കുകയായിരുന്നു.