Skip to main content

സര്‍ക്കാര്‍ നേരിടുന്ന അഴിമതി ആരോപണം, സ്വജനപക്ഷപാതം, ക്രിമിനല്‍വല്‍കരണം എന്നീ ആരോപണങ്ങള്‍ എടുത്തു പറഞ്ഞ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടി ഓഫീസ് അഴിമതിക്കാര്‍ക്കും സ്വര്‍ണ്ണക്കടത്തിനും മറ്റ് ഇടപാടുകള്‍ക്കും തുറന്നിട്ടു കൊടുത്ത പിണറായി വിജയനെതിരെ പാര്‍ട്ടി തലത്തില്‍ നടപടി ഉണ്ടാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രത്യയശാസ്ത്രപരമായി സി.പി.എം ഉയര്‍ത്തിപിടിക്കുന്ന എല്ലാ ആശയങ്ങളെയും കാറ്റില്‍ പറത്തിയാണ് കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണം. ഈ പ്രത്യയശാസ്ത്ര വ്യതിചലനത്തിന് സി.പി.എമ്മിന്റെ സമുന്നതനായ നേതാവെന്ന നിലയില്‍ യെച്ചൂരി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. സി.പി.എമ്മിന്റെ പ്രത്യയശാസ്ത്ര നയം അനുസരിച്ചിരുന്നെങ്കില്‍ സ്പ്രിംഗ്‌ളര്‍ അടക്കമുള്ള അഴിമതി നടക്കുമായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ പറയുന്നു.

Tags