Skip to main content

ടി.പി സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് താന്‍ ജീവിതത്തില്‍ ചെയ്ത മഹാ അപരാധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്ന് സീനിയോറിറ്റി അനുസരിച്ച് മഹേഷ് സിംഹ്‌ളയായിരുന്നു ഡി.ജി.പി ആകേണ്ടിയിരുന്നത്. എന്നാല്‍ ഒരു മലയാളി ആ സ്ഥാനത്തേക്ക് വരട്ടെ എന്നുകരുതിയാണ് സെന്‍കുമാറിനെ  നിയമിച്ചതെന്നും ആ തീരുമാനം തെറ്റായിപ്പോയെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. 

സംസ്ഥാന പോലീസ് മേധാവിയായി വിരമിച്ച ടി.പി സെന്‍കുമാര്‍ ഇപ്പോള്‍ ബി.ജെ.പി സഹയാത്രികനായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. പൗരത്വ നിയമത്തിലുള്‍പ്പെടെ തീവ്ര ഹിന്ദുത്വ നിലപാടാണ് അദ്ദേഹം സ്വീകരിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് സെന്‍കുമാറിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം.

Tags