Skip to main content
Kochi

 Kerala-High-Court

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ പൊലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ
അന്വേഷിക്കുന്നത് ശരിയായ രീതിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

 

അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് നിലപാടറിയക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. അടുത്തമാസം നാലിനാണ് കേസ് വീണ്ടും പരിഗണിക്കുക. അന്ന് സംസ്ഥാനസര്‍ക്കാരും വിഷയത്തില്‍ തീരുമാനം അറിയക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
 

സംഭവത്തില്‍ ഉത്തരവാദികളായ ആലുവ റൂറല്‍ എസ്.പിക്കും പറവൂര്‍ സി.ഐക്കും എതിരെ നടപടിയെടുക്കണമെന്നും, കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ശ്രീജിത്തിന്റെ ആവശ്യപ്പെടുന്നുണ്ട്.

 

ക്രൈംബ്രാഞ്ച് ഐ.ജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. വരാപ്പുഴ ദേവസ്വംപാടത്ത് ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിലാണ് ശ്രീജിത്തിനെ കസ്റ്റഡിയിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലിരിക്കെ ക്രൂരമായി മര്‍ദ്ദനമേറ്റ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.