Skip to main content

ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പീഡനം ചെറുത്ത വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തുകയായിരുന്നു.

അതിക്രമിച്ച് കയറിയവരുടെ സംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നു എന്നാണ് പെണ്‍ക്കുട്ടിയുടെ അച്ഛന്‍ പറയുന്നത്. പ്രദേശത്തെ സ്‌കൂളില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ചിലര്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് കുട്ടി എതിര്‍ത്തതാണ് വിരോധത്തിന് കാരണമെന്നാണ് അനുമാനം. 

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Tags