Skip to main content
തിരുവനന്തപുരം

moneyസാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വോട്ടെടുപ്പ് കഴിയുന്നതു വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവിറക്കി. ജീവനക്കാരുടെ ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കേണ്ടെന്നാണ് ഉത്തരവ്. വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 10 വരെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ഇന്നലെയാണ് ധനവകുപ്പ് പുറത്തിറക്കിയത്.

 

 

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ആനൂകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കില്ലെന്നും ധനമന്ത്രി കെ.എം മാണി ആണയിടുമ്പോഴും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന നടപടികളാണ് ധനവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. അതേസമയം നിലവിലുള്ള സാമ്പത്തിക പ്രതിസന്ധിയെകുറിച്ച് ധനമന്ത്രി സത്യം പറയണമെന്ന് തോമസ്‌ ഐസക് എം.എല്‍.എ ആവശ്യപ്പെട്ടു.

 

ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ക്ഷേമപെന്‍ഷനുകള്‍, തെരഞ്ഞെടുപ്പ് ചെലവുകള്‍, സ്‌കൂളുകളിലെ ഉച്ചഭക്ഷണം, വിപണി ഇടപെടല്‍, തൊഴിലില്ലായ്മ വേതനം, എന്‍ഡോസള്‍ഫാന്‍ പാക്കേജ് തുടങ്ങിയ 16 ഇനങ്ങളില്‍ മാത്രം പണം അനുവദിച്ചാല്‍ മതിയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പി.എഫ്, പി.എഫ് അക്കൗണ്ട് വഴിയുള്ള വായ്പ തുടങ്ങിയവയ്ക്കും നിയന്ത്രണണമുണ്ടാകും. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരേ ശക്തമായ സമരം ആരംഭിക്കുമെന്ന് ഇടതുസംഘടനകള്‍ അറിയിച്ചിട്ടുണ്ട്.

Tags