Skip to main content
തിരുവനന്തപുരം

കല്ലേറില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആശുപത്രി വിട്ടു. ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ച് രണ്ടു ദിവസം വിശ്രമമായിരിക്കും. അതേസമയം പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദി താന്‍ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

താന്‍ പറഞ്ഞിട്ടാണ് പോലീസ് സമരക്കാരെ നീക്കഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് അത് വേണ്ടെന്നു വച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ ഇപ്പോള്‍ തന്നെ അധികമാണെന്നും സുരക്ഷ വിചാരിച്ച് ജനങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ താല്‍പ്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

അതേസമയം കണ്ണൂരിൽ മുഖ്യമന്ത്രിക്കു നേരെയുണ്ടായ ആക്രമണ ശ്രമത്തിൽ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞില്ലേ എന്നും ഇനി അതേക്കുറിച്ച് സംശയം വേണമോയെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. കണ്ണൂരിലെ ചില നേതാക്കള്‍ സുരക്ഷാ വീഴ്ചയെപ്പറ്റി പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Tags