Skip to main content
കൊച്ചി

vs achuthanandanകോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തളളി. കേസില്‍ കോഴിക്കോട്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നതിനാല്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ്‌ മഞ്ജുള ചെല്ലൂര്‍ അധ്യക്ഷയായ ബഞ്ച് ചൂണ്ടിക്കാട്ടി.

 

അതേസമയം, ആരോപണങ്ങള്‍ ഗൗരവമുളളതാണെന്ന്‍ നിരീക്ഷിച്ച ഹൈക്കോടതി ഹര്‍ജിക്കാരന്‌ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കാമെന്ന്‌ കോടതി വ്യക്തമാക്കി. അന്വേഷണ സംഘം സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട്‌ അംഗീകരിക്കലല്ല ഇപ്പോഴത്തെ ഉത്തവരവെന്നും കോടതി പറഞ്ഞു.

 

കേസ് അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടുവെന്ന വ്യവസായിയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവുമായ കെ.എ റൗഫിന്റെ വെളിപ്പെടുത്തല്‍ ശരിയാണെങ്കില്‍ ആശങ്കാജനകമാണെന്നും കോടതി നിരീക്ഷിച്ചു. ഈ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയത്‌.