Skip to main content
റാഞ്ചി

Giriraj Singh

 

തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ മോഡി വിമര്‍ശകരെയെല്ലാം പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്ന ബീഹാറിലെ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവന വിവാദമാകുന്നു. ഝാര്‍ഖണ്ഡിലെ ഗോഡയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവെയാണ് ഗിരിരാജ് സിംഗ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. ബി.ജെ.പി മുൻ ദേശീയ അദ്ധ്യക്ഷൻ നിതിൻ ഗഡ്കരിയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ത്യയിലിടമുണ്ടാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് തടയാന്‍ ശ്രമിക്കുന്നവര്‍ പാക്കിസ്ഥാനോടാണ് കൂറ് പുലര്‍ത്തുന്നതെന്നും വരും ദിവസങ്ങളില്‍ അവര്‍ക്ക് ഇന്ത്യയിലിടമുണ്ടാകില്ലെന്നും അവര്‍ക്ക് പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും എന്നുമായിരുന്നു ഗിരിരാജ് സിംഗിന്റെ പ്രസ്താവന. ബീഹാറിലെ നവാഡയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ഗിരിരാജ് സിംഗ്.