Skip to main content
മുംബൈ

Uddhav Thackerayബി.ജെ.പി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനിയെ പിന്തുണച്ചും ബി.ജെ.പി നേതൃത്വത്തെ വിമര്‍ശിച്ചും ശിവസേന. അദ്വാനിയെ ബി.ജെ.പി നാണം കെടുത്തിയതായി ശിവസേന ആരോപിച്ചു. പാര്‍ട്ടി പത്രമായ സാമ്‌നയുടെ എഡിറ്റോറിയലിലൂടെയാണ് ശിവസേന ഇക്കാര്യം വ്യക്തമാക്കിയത്.

 

അദ്വാനിയുടെ പേര് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ തന്നെ ഇടം നേടേണ്ടതായിരുന്നു. എന്നാല്‍ ബി.ജെ.പി ഇത് അവസാനദിവസം വരെ നീട്ടിക്കൊണ്ടുപോവുകയാണുണ്ടായതെന്നും മോദി യുഗത്തിന് തുടക്കമായെങ്കിലും അദ്വാനി യുഗത്തിന് അവസാനമായിട്ടില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.

 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഭോപ്പാലില്‍ സീറ്റ് വേണമെന്ന ആവശ്യത്തിലായിരുന്നു അദ്വാനി. എന്നാല്‍ ഗാന്ധിനഗറില്‍ മത്സരിക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യത്തോട് അദ്വാനി പിന്നീട് വഴങ്ങുകയായിരുന്നു. ഇത്രയും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകന് സ്വന്തം സീറ്റ് തീരുമാനിക്കാനുള്ള അവകാശം എന്തുകൊണ്ടാണ് നല്‍കാതിരുന്നത് എന്നാണ് ശിവസേനയുടെ മുഖപത്രം ചോദിയ്ക്കുന്നത്.