Skip to main content

rapeമുംബൈയില്‍ നഗരമധ്യത്തില്‍  പട്ടാപ്പകല്‍ പതിനെട്ടുകാരി കൂട്ടമാനഭംഗത്തിനിരയായി. ചൊവ്വാഴ്ച ഉച്ചക്ക് നഗരത്തിലെ കാന്തിവാലി ഏരിയിലാണ് സംഭവം. യാത്രാക്കൂലി സംബന്ധിച്ച് ഓട്ടോറിക്ഷാ ഡ്രൈവറുമായുള്ള തര്‍ക്കിക്കുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായതെന്ന് പോലീസ് പറയുന്നു.

 

യാത്രാകൂലി സംബന്ധിച്ച് ഓട്ടോറിക്ഷ ഡ്രൈവറുമായി തര്‍ക്കിച്ചു നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ അക്രമികള്‍ വട്ടം ചേര്‍ന്ന് ശല്യം ചെയ്യുകയായിരുന്നു. അക്രമികളുടെ ശല്യത്തെ തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് പിടികൂടിയ സംഘം മാനഭംഗത്തിനിരയാക്കുകയായിരുന്നു. സഹായത്തിനായി പെണ്‍കുട്ടി അടുത്തുള്ള റസ്റ്റോറന്‍്റില്‍ സമീപിച്ചെങ്കിലും ഉടമ സഹായിച്ചില്ളെന്നും ആരോപണമുണ്ട്.

 

അതിക്രമം കണ്ട് സ്ഥലത്തെത്തിയ ബൈക്ക് യാത്രികന്‍ അക്രമികളില്‍ ഒരാളെ അടിച്ചുവീഴ്ത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags