Skip to main content
കൊച്ചി

സിക്കിം വ്യാജ ലോട്ടറി കേസിൽ സാൻഡിയാഗോ മാർട്ടിനെ ഒന്നാം പ്രതിയാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ആകെ എട്ടു പ്രതികള്‍ ഉള്ള കേസില്‍ മാര്‍ട്ടിന്‍റെ കൂട്ടാളികളായ ജോണ്‍ ബ്രിട്ടോയും ജോണ്‍ കെന്നഡിയും ഉള്‍പ്പെടെയുള്ള  നാലുപേരും പ്രതികളാണ്. തിരുവനന്തപുരം, കൊച്ചി യൂണിറ്റുകളുടെ സംയുക്ത അന്വേഷണത്തിലുണ്ടായിരുന്ന ഏഴു കേസുകളിലെ കുറ്റപത്രമാണ് എറണാകുളം സി.ജെ.എം കോടതിയില്‍ സമർപ്പിച്ചത്.

 

ലോട്ടറി ഇടപാടില്‍ കേരള സർക്കാറിന് നഷ്ടമുണ്ടായിട്ടില്ലെന്നതാണ് കുറ്റപത്രത്തിൽ സി.ബി.ഐ പറയുന്നത്. ഇടപാടിൽ നഷ്ടമുണ്ടായത് സിക്കിം സർക്കാരിനാണ്. കേരളത്തില്‍ വ്യാജ ലോട്ടറി സാൻഡിയാഗോ മാർട്ടിൻ വിറ്റിട്ടില്ല. അതിനാൽ തന്നെ അത് കണ്ടെത്താനുമായിട്ടില്ല. സിക്കിം സർക്കാരിന്റെ അനുമതിയുള്ള ലോട്ടറി മാത്രമാണ് വിറ്റത്. നേരത്തെ 23 കേസുകള്‍ തെളിവില്ലെന്ന  കാരണത്താല്‍ കോടതി തള്ളിയിരുന്നു