Skip to main content
മുംബൈ

മുംബൈയില്‍ വനിതാ പത്രഫോട്ടോഗ്രാഫര്‍ കൂട്ടബലാല്‍സംഗത്തിനിരയായി. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ സൗത്ത് മുംബൈയിലെ ലോവര്‍ പാരല്‍ കോമ്പൗണ്ടില്‍ പൂട്ടിക്കിടക്കുന്ന ശക്തിമില്‍സിന്‍റെ ഫോട്ടോ എടുക്കാന്‍ പോയ മാധ്യമപ്രവര്‍ത്തകയാണ് ബലാല്‍സംഗം ചെയ്യപ്പെട്ടത്.

 

ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ടാണ് അഞ്ചംഗസംഘം യുവതിയെ ആക്രമിച്ചത്. പെണ്‍കുട്ടിയെ ജസ്ലോക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മില്ലിന്റെ ഫോട്ടോയെടുക്കാന്‍ അനുവാദം വേണമെന്ന് പറഞ്ഞ് യുവതിയെ സമീപത്തെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയാണ് അഞ്ചംഗസംഘം ആക്രമിച്ചത്.

 

ജോഷി മാര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം യുവതിയുടെ സുഹൃത്തിന്റെ മൊഴിയെടുത്തിട്ടുണ്ട്. സംശയത്തെതുടര്‍ന്നു പോലീസ് ചിലരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍. ആര്‍  പാട്ടീല്‍ പറഞ്ഞു.

Tags