Skip to main content
പാട്ന

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ശനിയാഴ്ച ബീഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ ചര്‍ച്ച നടത്തുന്നു. ജനതാദള്‍ യുണൈറ്റഡിന്റെ ശക്തി കേന്ദ്രമായ ബീഹാറില്‍  ബി.ജെ.പി തിരഞ്ഞടുപ്പു പ്രചരണസമിതി അധ്യക്ഷനെന്ന നിലയില്‍ പാര്‍ട്ടിപ്രവര്‍ത്തകരുമായി വീഡിയോകോണ്‍ഫറന്‍സിങ്ങിലൂടെ മോഡി സംസാരിക്കും. സംസ്ഥാനതലം മുതല്‍ പഞ്ചായത്തുതലം വരെയുള്ള 1500 ബി.ജെ.പി പ്രവര്‍ത്തകരുമായാണ് പ്രചാരണതന്ത്രങ്ങള്‍ ചര്‍ച്ചചെയ്യുകയെന്ന് ബി.ജെ.പി. സംസ്ഥാനപ്രസിഡന്‍റ് മംഗള്‍ പാണ്ഡെ പറഞ്ഞു. വൈകിട്ട് ആറുമുതല്‍ ഏഴു വരെയാണ് പരിപാടി.

 

ബി.ജെ.പി മോഡിയെ തിരഞ്ഞെടുപ്പു പ്രചരണസമിതി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ജൂണ്‍ 16 നാണ് ജനതാദള്‍ (യു) എന്‍.ഡി.എ സഖ്യം വിട്ടത്. അതേ സമയം  ജനതാദള്‍ യുണൈറ്റഡിന്റെ നേതാവ് നിതീഷ് കുമാറിനെതിരായാണ് ബീഹാറില്‍ മോഡി പ്രചരണ ചര്‍ച്ചയുമായി എത്തുന്നതെന്നാണ് സൂചന.