Skip to main content
ന്യൂഡല്‍ഹി

പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലില്‍ നിന്ന് 650 കോടി രൂപ പിഴ ഈടാക്കുന്ന നടപടിക്ക് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ അംഗീകാരം നല്‍കി. 13 സര്‍ക്കിളുകളില്‍ റോമിംഗ് മാര്‍ഗനിര്‍ദേശം ലംഘിച്ചതിനാണ് പിഴ ഈടാക്കുന്നത്.

 

2003-2005 കാലഘട്ടത്തിനിടയിലാണ് എയര്‍ടെല്‍, ടെലികോം വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചത്. എസ്.ടി.ഡി.-ഐ.എസ്.ഡി കാളുകള്‍ ലോക്കല്‍ കാളുകളായി ലഭ്യമാക്കിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും ബി.എസ്.എന്‍.എല്ലിനും കനത്ത നഷ്ടമുണ്ടായി. 2003-ല്‍ തന്നെ ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും 2005 വരെ തുടര്‍ന്നു.

 

പിഴ അടക്കാനുള്ള നോട്ടീസ് ഭാരതി എയര്‍ടെല്ലിന് ഈ ആഴ്ചതന്നെ നല്‍കുമെന്ന് ടെലികോം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.