Skip to main content

വിവാദങ്ങളോട് വീണ്ടും പ്രതികരിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുങ്ങിയത് താനല്ല വാര്‍ത്ത കൊടുത്ത റിപ്പോര്‍ട്ടറുടെ തന്തയാണെന്ന അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച തന്നെ പി.വി അന്‍വര്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റിട്ടത്.

ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട. അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും, പി.വി അന്‍വര്‍ എം.എല്‍.എ പറഞ്ഞു.

പി.വി അന്‍വര്‍ എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്;

''തങ്ങളുടെ പരമോന്നത നേതാവിന്റെ മകനെ പരസ്യമായി'മകാരം'കൂട്ടി വിളിച്ച് ഓഫീസില്‍ നിന്ന് ഇറക്കിവിട്ട ലീഗുകാരും കേട്ടാലറയ്ക്കുന്ന തെറി മണ്ഡലത്തിലെ വോട്ടറെ വിളിച്ച് സംസ്‌ക്കാരം തെളിയിച്ച വി.ഡി സതീശന്റെ അനുയായികളായ കോണ്‍ഗ്രസുകാരും പി.വി അന്‍വറിന് ക്ലാസെടുക്കാന്‍ വരണ്ട.

ഒരു മാധ്യമമേലാളന്റെയും പിന്തുണ എനിക്ക് വേണ്ട. അങ്ങനെയല്ല ഇവിടെ വരെയെത്തിയതും. നിന്റെയൊക്കെ മുന്‍പില്‍ നട്ടെല്ല് വളയ്ക്കാനുമില്ല. ഒരു തിരുത്തും പ്രതീക്ഷിക്കുകയും വേണ്ട. പറഞ്ഞത് അങ്ങനെ തന്നെ അവിടെ കിടക്കും,'' പി.വി അന്‍വര്‍ ഫേസ്ബുക്കില്‍ എഴുതി.

കഴിഞ്ഞ ദിവസമാണ് പി.വി അന്‍വര്‍ എം.എല്‍.എയെ രണ്ട് മാസമായി മണ്ഡലത്തിന്‍ കാണാനില്ലെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്. നിയമസഭാ സമ്മേളനത്തിലും എം.എല്‍.എ പങ്കെടുത്തിരുന്നില്ല. ബിസിനസ് ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണോ എന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് അന്‍വര്‍ ആഫ്രിക്കയിലായിരുന്നു.