Skip to main content

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പി.എം.എല്‍.എ ആക്ട് പ്രകാരമാണ് പി.കെ ഫിേറാസിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് പി.കെ ഫിറോസ്. നേരത്തെ ഒന്നാം പ്രതി സി.കെ സുബൈറിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് ഫെബ്രുവരിയില്‍ ഫിറോസിനെതിരെ കുന്ദമംഗലം പോലീസ് കേസെടുത്തത്.

ഏക ദിന ഫണ്ട് സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19, 20 തീയതികളില്‍ സി.കെ സുബൈര്‍ പത്രപരസ്യം നല്‍കി പണം പിരിച്ചെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് ബ്രാഞ്ചിലേക്കാണ് പണമെത്തിയത്. ഐപിസി 420 പ്രകാരമായിരുന്നു പോലീസ് കേസെടുത്തത്.

കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ പി.കെ ഫിറോസും സി.കെ സുബൈറും ഫണ്ട് പിരിവ് നടത്തിയിരുന്നു. ഇതിലൂടെ പിരിച്ചെടുത്ത ഒരു കോടി രൂപയില്‍ പതിനഞ്ച് ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.