ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും

Glint staff
Tue, 05-12-2017 12:18:01 PM ;
Delhi

jishnu_pranoy

ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കേസ് അന്വേഷിക്കാന്‍ തയ്യാറല്ലെന്ന നിലപാടാണ് സിബിഐ സ്വീകരിച്ചിരുന്നത്. എന്നാല്‍ സി.ബി.ഐയുടെ ഈ നിലപാടിനെ നിശിതമായി വിമര്‍ശിച്ച കോടതി ഇക്കാര്യത്തില്‍  കേന്ദ്ര സര്‍ക്കാരാണെന്ന് തീരുമാനം  അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സിബിഐ കേസ് അന്വേഷിക്കാമെന്ന് വ്യക്തമാക്കിയത്.

 

സി.ബി.ഐയുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസം ഉണ്ടായെന്ന് കുറ്റപ്പെടുത്തി. കേസിലെ രണ്ടാം പ്രതി നെഹ്‌റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ.ശക്തിവേലിനു ജാമ്യം നല്‍കിയതു ചോദ്യംചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയും സി.ബി.ഐ അന്വേഷണം വേണമെന്ന ജിഷ്ണുവിന്റെ അമ്മ കെ.പി.മഹിജയുടെ അപേക്ഷയുമാണ് കോടതി പരിഗണിച്ചത്.

 

ജിഷ്ണുക്കേസ് ഏറ്റെടുക്കാനാവില്ലെന്ന് സി.ബി.ഐ. നേരത്തെ സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 15നാണ് അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്.

 

പാമ്പാടി നെഹ്‌റു എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ 2017 ജനുവരി ആറിനാണ് കോളേജ് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Tags: