Skip to main content
തൃശ്ശൂര്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഐ.ജി ടോമിന്‍ തച്ചങ്കരിക്ക് ജാമ്യം. തൃശൂര്‍ വിജിലന്‍സ് കോടതി യാണ് ജാമ്യം അനുവദിച്ചത്. കേസ് വീണ്ടും ഫെബ്രുവരി എട്ടിന് പരിഗണിക്കും. രണ്ട് പേരുടെ ആള്‍ ജാമ്യം, ഇരുപതിനായിരം രൂപയുടെ ബോണ്ട് എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

 

2003-07 കാലഘട്ടത്തില്‍ തച്ചങ്കരി 69 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. രേഖകളില്ലാതെ വിദേശത്ത് നിന്നും ഇലക്ട്രോണിക് സാധനങ്ങള്‍ ഇറക്കുമതിചെയ്യുകയും അനര്‍ഹമായ ഉപഹാരങ്ങള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശ യാത്ര നടത്തി തുടങ്ങിയ വിഷയങ്ങളാണ് കേസില്‍ പ്രധാനമായും പരിഗണിക്കുന്നത്.

 

കഴിഞ്ഞ മാസമാണ് തച്ചങ്കരിക്കെതിരായ ആയിരം പേജുള്ള കുറ്റപത്രം തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഈ സാഹചര്യത്തിലാണ് തച്ചങ്കരി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.