Skip to main content

മുംബൈയിലെ ഹാജി അലി ദര്‍ഗയുടെ അകത്തളത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുമെന്ന് ദര്‍ഗ ട്രസ്റ്റ് തിങ്കളാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നാലാഴ്ച സമയം അനുവദിക്കണമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു.

 

ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച്‌ ഇതനുവദിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ദര്‍ഗയില്‍ തുല്യ പ്രവേശനം അനുവദിക്കണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ട്രസ്റ്റ് നല്‍കിയ അപ്പീലും ഇതോടെ കോടതി തള്ളി.

 

അപ്പീലില്‍ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നെങ്കിലും പുരോഗമനകരമായ ഒരു നിലപാട് ട്രസ്റ്റ് സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു.