Skip to main content
പാലക്കാട്

 

പാലക്കാട് ജില്ലയില്‍ ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പാട്നയില്‍ നിന്ന്‍ എറണാകുളത്തേക്കുള്ള എക്സ്പ്രസില്‍ 400 കുട്ടികളെ പോലീസ് കണ്ടെത്തി. ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ബാലവേലക്കായി കടത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന.

 

തീവണ്ടിയിലെ റിസര്‍വ്ഡ്‌ കോച്ചുകളിലാണ് മൂന്നു മുതല്‍ പതിനൊന്ന് വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ സഞ്ചരിച്ചിരുന്നത്. ഇവരോടൊപ്പമുണ്ടായിരുന്ന ഏതാനും മുതിര്‍ന്നവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കോഴിക്കോട് മുക്കത്തെ അനാഥാലയത്തില്‍ പഠിപ്പിക്കാനാണ് കുട്ടികളെ കേരളത്തിലെത്തിച്ചതെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

 

എന്നാല്‍, അന്വേഷണം തുടരുമെന്ന് പോലീസ് അറിയിക്കുന്നു. ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ച ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.