Skip to main content
തിരുവനന്തപുരം

ap anilkumarപിന്നാക്കവിഭാഗങ്ങളിലെ സംവരണ മാനദണ്ഡമായ ക്രീമിലെയര്‍ വരുമാന പരിധി ആറുലക്ഷം രൂപയാക്കി ഉയര്‍ത്തി ഉത്തരവു പുറപ്പെടുവിച്ചതായി പട്ടികജാതി-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്റെ ശുപാര്‍ശ പ്രകാരം 2009 മുതല്‍ 4.50 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്ന ക്രീമിലെയര്‍ പരിധി, കേന്ദ്ര സര്‍ക്കാര്‍ ആറുലക്ഷം രൂപയാക്കി ഉയര്‍ത്തിയതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാരും വര്‍ദ്ധന വരുത്തിയതെന്ന് മന്ത്രി അറിയിച്ചു.