കോട്ടയം
വിതുര പെണ്‍വാണിഭ കേസിലെ ആദ്യവിധിയില്‍ പ്രതിയായ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ കോട്ടയത്തെ പ്രത്യേക കോടതി വെറുതെവിട്ടു. പ്രത്യേക കോടതി ജഡ്ജി എസ്. ഷാജഹാനാണ് വിധി പറഞ്ഞത്.
ഡി.വൈ.എസ്.പി ആയിരിക്കെ ആലുവയിലെ ക്വാർട്ടേഴ്സിൽ വച്ച് മുഹമ്മദ് ബഷീര്‍ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. എന്നാൽ കേസിന്റെ വിസ്താര സമയത്ത് പ്രതിയെ ഓർമയില്ലെന്ന് പെൺകുട്ടി പറഞ്ഞതോടെ പ്രതിക്കെതിരെ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു.
വിതുര പെൺവാണിഭവുമായി ബന്ധപ്പെട്ട് പ്രത്യേക കോടതിയുടെ മുന്നിലുള്ള 15 കേസുകളിലെ ആദ്യ വിധിയാണിത്. 1995 നവംബറിലാണ് വിതുര പെൺവാണിഭം പുറത്ത് വരുന്നത്. ആറുമാസത്തോളം പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്.