Skip to main content
പാലക്കാട്‌

പാലക്കാട് മണ്ണാര്‍ക്കാട്ട് സംഘര്‍ഷത്തിനിടെ വെട്ടേറ്റ് രണ്ടു പേര്‍ മരിച്ചു. എപി-ഇകെ സുന്നിവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് കാഞ്ഞിരപ്പുഴ സ്വദേശികളായ കല്ലാങ്കുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞിഹംസ (48), സഹോദരന്‍ നൂറുദ്ദീന്‍ (42)  എന്നിവര്‍ മരിച്ചത്. ഇവരുടെ മറ്റൊരു സഹോദരന് ഗുരുതരമായി പരിക്കേട്ടിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ബുധനാഴ്ച രാത്രിയാണ് സംഭവം. പള്ളിയില്‍ പിരിവ് സംബന്ധമായ വിഷയത്തില്‍ ഇവിടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. അതിനിടയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. കല്ലാങ്കുഴി സെന്ററിലേക്ക് കാറില്‍ പോവുകയായിരുന്ന മൂവരെയും തടഞ്ഞു നിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ മണ്ണാര്‍ക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

 

നൂറുദ്ദീന്‍ സംഭവസ്ഥലത്തും ഹംസ പെരിന്തല്‍ മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷവുമാണ് മരിച്ചത്. സംഭവ സ്ഥലത്ത് സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നതിനാല്‍ പൊലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് താലൂക്കില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. അട്ടപ്പാടിയെ ഹര്‍ത്താലില്‍ നിന്ന്‍ ഒഴിവാക്കിയിട്ടുണ്ട്.