Skip to main content
കല്‍പ്പറ്റ

kavitha pillaസംസ്ഥാനത്തെ വിവിധ മെഡിക്കല്‍കോളേജുകളില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കവിതാ പിള്ള അറസ്റ്റിലായി. വയനാട്ടിലെ തിരുനെല്ലിയില്‍ വച്ചാണ് പോലീസ് കവിതയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് ആറുകോടി രൂപയുടെ തട്ടിപ്പു നടത്തിയ കവിത ഒരുമാസത്തോളമായി ഒളിവിലായിരുന്നു. ചികിത്സയ്‌ക്കെന്ന പേരിലാണ് കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ ഇവിടെ താമസിച്ചുവരുന്നത്.  

 

എറണാകുളം കാരിക്കാമുറി ക്രോസ് റോഡിലെ കെ.ജി.കെ ഗ്രൂപ്പ് എന്ന വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയുടെ ഒത്താശയോടുകൂടിയാണ് ആലപ്പുഴ സ്വദേശിയായ കവിതാപിള്ള ആറു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തിയത്. പുഷ്ഗിരി, അമൃത, അമല, കിംസ് മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് ശരിയാക്കിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് വിദ്യാര്‍ഥികളില്‍ നിന്ന് ആറുകോടിയോളം രൂപ കൈക്കലാക്കിയത്.

 

തിരുവനന്തപുരം സ്വദേശിയായ സൈനുല്‍ ആബിദാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേപെക്ഷ ഹൈക്കോടതി തള്ളിയിരുന്നു.