ന്യൂഡൽഹി
ആന്ധ്രാപ്രദേശ് വിഭജിച്ച് തെലുങ്കാന സംസ്ഥാനം രൂപികരിക്കുന്നതിനെതിരെ പ്രതിഷേധിച്ച ആറ് എം.പിമാരെ കോൺഗ്രസ് പുറത്താക്കി. പാർലമെന്റിൽ യു.പി.എ സർക്കാരിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ ആന്ധ്രയിൽ നിന്നുള്ള എം.പിമാരായ സബാം ഹരി, ജി.വി ഹർഷകുമാർ, വി അരുൺ കുമാർ, എൽ രാജഗോപാൽ, ആർ സാംബശിവ റാവു, എ സായ് പ്രതാപ് എന്നിവരെയാണ് പുറത്താക്കിയത്.
തെലുങ്കാന വിഷയത്തിന്റെ പേരിൽ തുടർച്ചയായ അഞ്ചാം ദിവസവും പാർലമെന്റ് തടസപ്പെട്ടു. തെലങ്കാന വിഷയത്തില്‍ പാര്‍ട്ടിക്കെതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി കൊണ്ടാണ് ആറ് എം.പിമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുന്നത്. ബഹളത്തെ തുടർന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും പിരിച്ചുവിടുകയായിരുന്നു.