Skip to main content

ഇറ്റലിയിലുണ്ടായ ഭൂമികുലുക്കത്തില്‍ മരിച്ചവരുടെ എണ്ണം 247 ആയി. മധ്യ ഇറ്റലിയിലെ പര്‍വ്വത പ്രദേശത്തുള്ള നാല് പട്ടണങ്ങളെയാണ് ഭൂകമ്പ മാപിനിയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏറ്റവും രൂക്ഷമായി ബാധിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ദുരന്തത്തില്‍ നിന്ന്‍ രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

 

ആളുകള്‍ ഉറങ്ങിക്കിടക്കുന്ന സമയത്ത് ഉണ്ടായതിനാല്‍ ഒട്ടേറെ പേര്‍ തകര്‍ന്ന വീടുകളില്‍ കുടുങ്ങി. നൂറുകണക്കിന് വീടുകളാണ് തകര്‍ന്നത്. ഒട്ടേറെ ചെറുകുലുക്കങ്ങളും ബുധനാഴ്ച ഉണ്ടായി. ഇതില്‍ രണ്ടെണ്ണം 5.1ഉം 5.1ഉം രേഖപ്പെടുത്തി. കാറുകളിലും ടെന്റുകളിലുമാണ് ആളുകള്‍ രാത്രി ചിലവഴിച്ചത്.

Tags