Skip to main content

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ സ്വപ്നയെ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന് മൊഴി. എസ്‌കോര്‍ട്ട് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറുടേതാണ് മൊഴി. സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് മൊഴി നല്‍കിയത്. മൊത്തം ആറ് പേരാണ് മൊഴി നല്‍കിയത്. ഇതില്‍ അഞ്ച് പേരും ഇ.ഡിക്കെതിരായ മൊഴിയാണ് നല്‍കിയത്.

ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലും മുഖ്യമന്ത്രിയുടെ പേര് നിര്‍ബന്ധപൂര്‍വ്വം പറയിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്ന് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്വപ്നയെ നിര്‍ബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ടെന്നും രേഖാമൂലം നല്‍കിയ മൊഴിയില്‍ പറയുന്നു. ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നതും കേട്ടിരുന്നുവെന്നും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മൊഴി നല്‍കിയിട്ടുണ്ട്. സമ്മര്‍ദ്ദം കൊടുത്ത് ചോദ്യം ചെയ്തത് അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണന്‍ ആയിരുന്നു എന്നും മൊഴിയിലുണ്ട്.