Skip to main content

കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക്. എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കും എന്നും വ്യക്തമല്ലെന്നും അതിനനുസരിച്ചുള്ള സാമ്പത്തിക സുരക്ഷാ നടപടികള്‍ വേണമെന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തകാന്ത് ദാസ് പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കുറച്ചു. റിപ്പോ നിരക്ക് 0.75 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 0.90 ശതമാനവുമാണ് കുറച്ചത്. ഭവന വാഹന വായ്പാ പലിശ നിരക്കുകള്‍ കുറയും. ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നാണ് ആര്‍.ബി.ഐ പ്രഖ്യാപനം. 

കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരു ശതമാനവും കുറവുവരുത്തിയിട്ടുണ്ട്. ഇതോടെ സി.ആര്‍.ആര്‍ മൂന്ന് ശതമാനമായി. എം.പി.സി യോഗത്തിന് ശേഷം ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. ആര്‍.ബി.ഐയുടെ തീരുമാനത്തോടെ 3.74ലക്ഷം കോടി രൂപ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

പ്രധാന തീരുമാനങ്ങള്‍

* റിസര്‍വ് റിപ്പോ നിരക്ക് 90 ബേസിസ് പോയന്റാണ് കുറച്ചത്.
* തീരുമാനം വിപണിയില്‍ പണലഭ്യത വര്‍ധിപ്പിക്കാന്‍.
* എം.പിയസിയിലെ ആറുപേരില്‍ നാല് പേരും നിരക്ക് കുറയ്ക്കലിനെ അനുകൂലിച്ചു.
* പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിരക്കു കുറയ്ക്കുന്നതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍.
* കാഷ് റിസര്‍വ് റേഷ്യോ ഒരു ശതമാനം കുറച്ചു. ഇതോടെ സി.ആര്‍.ആര്‍ 3 ശതമാനമായി.  

Tags