ഇറാൻ സൈപ്രസിലെ ബ്രിട്ടീഷ് നാവികത്താവളത്തിനു നേരേ നടത്തിയ ആക്രമണം മൂന്നാം ലോകമഹായുദ്ധ സാധ്യതയുടെ സൂചകമായിട്ടാണ്. പരിമിതമായ തോതിൽ തങ്ങളുടെ സേനാ താവളങ്ങൾ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ പറഞ്ഞതിനു തൊട്ടുവിന്നാലെയാണ് സൈപ്രസ്സിലെ ബ്രിട്ടീഷ് താവളത്തിൽ ഇറാൻ്റെ മിസൈൽ പതിച്ചത്.
അമേരിക്കയുടെ താവളങ്ങൾക്കു നേരേ തങ്ങളുടെ ആക്രമണമുണ്ടാകുമെന്ന് നേരത്തേ തന്നെ ഇറാൻ പ്രഖ്യാപിച്ചിട്ടുള്ളതാണ്. സ്വാഭാവികമായും തങ്ങൾക്ക് ഭീഷണിയായേക്കാവുന്ന ബ്രിട്ടീഷ് താവളത്തിനു നേരേയുള്ള ആക്രമണവും ആ സമീപനത്തിൻ്റെ ഭാഗം തന്നെ. എന്നാൽ ഇറാൻ, ഇപ്പോൾ അമേരിക്കയെക്കയ്ക്കും ഇസ്രായേലിനുമൊപ്പം ബ്രിട്ടനെയും കാണുന്നു. ബ്രിട്ടൻ ആക്രമിക്കപ്പെട്ടാൽ ഇപ്പോൾ ഫലത്തിൽ യൂറോപ്പ് മാത്രമായി മാറിക്കഴിഞ്ഞ നാറ്റോ സഖ്യം ആക്രമിക്കപ്പെടുന്നതിനു തുല്യമാണ്. ഇത് ചൈനയെയും റഷ്യയെയും മറ്റ് രാജ്യങ്ങളെയും നിലപാടുകൾ സ്വീകരിക്കുന്നതിലേക്ക് നയിക്കും. അത് മൂന്നാം ലോകമഹാ യുദ്ധത്തിലേക്ക് വികസിക്കും. ഈ സൂചനയാണ് സൈപ്രസ്സ് ആക്രമണത്തിലൂടെ ഇറാൻ ലോകത്തിന് നൽകിയിരിക്കുന്നത്

