യുഡിഎഫ് മിക്കവാറും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റു വാങ്ങാനുള്ള എല്ലാ സൂചകങ്ങളും പ്രകടമാക്കിത്തുടങ്ങി. അതിന്റെ പ്രധാന കാരണം കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്ന, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരമാണ് . പാർട്ടിക്കുള്ളിൽ ഉണ്ടായിരുന്ന ആ മത്സരം ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മാറി. കെസി വേണുഗോപാൽ കേരള രാഷ്ട്രീയത്തിലേക്ക് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് രംഗപ്രവേശം ചെയ്തിരിക്കുന്ന ചിത്രമാണ് ഒടുവിൽ കാണുന്നത്. പ്രത്യക്ഷത്തിൽ ഇപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി ത്രികോണ മത്സരം . പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ,രമേശ് ചെന്നിത്തല, അതുപോലെ ഇപ്പോൾ കെ സി വേണുഗോപാലും.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഫലമാണ് മുഖ്യമന്ത്രിക്ക് വേണ്ടിയിട്ടുള്ള മത്സരം

യധികം ശക്തമാക്കിയിരിക്കുന്നത്. പൊതുവിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുന്ന ചരിത്രമാണ് ഇവരെ ഈ മത്സരത്തിലേക്ക് വലിച്ചിട്ടത്. എന്നാൽ അക്കാലത്ത് ഒക്കെ എത്രതന്നെ ഗ്രൂപ്പ് വഴക്കും ഉൾപ്പാർട്ടി പോരാട്ടവും ഒക്കെ ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് വരുമ്പോൾ കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് ഒന്നിച്ച് പ്രവർത്തിക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.
ഇപ്പോൾ വി ഡി സതീശൻ വികസന ജാഥ നയിക്കുന്നു, രമേശ് ചെന്നിത്തല പ്രചാരണ ചുമതലയുടെ ഭാഗമായിട്ടുള്ള പ്രക്രിയകളിൽ ഏർപ്പെട്ടിരിക്കുന്നു, കെ സി വേണുഗോപാൽ ഭവന സന്ദർശനവും അടുക്കള കയറിലുമായി മാധ്യമശ്രദ്ധ പിടിച്ചുപറ്റി കളത്തിലിറങ്ങിയിരിക്കുന്നു. ഈ സന്ദർഭത്തിലാണ് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ കേരളത്തിലെത്തി പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും എന്ന് പ്രഖ്യാപിച്ച അതേ വേദിയിൽ കെസി വേണുഗോപാൽ റൗഡി എന്ന് പ്രഖ്യാപിച്ചതും. ഇതെല്ലാം എൽഡിഎഫിന് ശക്തി പകരുന്നതും യുഡിഎഫിനെ ദുർബലപ്പെടുത്തുന്നതുമായ സാഹചര്യങ്ങളാണ്.

