അമേരിക്കയുടെ മുന്നണി നിരയിലുള്ള മൂന്ന് എഫ് – 15 ഫൈറ്റർ ജറ്റുകൾ സൗഹൃദ തകർക്കലിൽ നിലംപതിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുവെങ്കിലും വസ്തുത ദുരൂഹമായി തുടരുന്നു. കുവൈറ്റ് എയർബേസിൽ നിന്നുള്ള പേട്രിയറ്റ് മിസൈലുകൾ തറച്ചാണ് അടുപ്പിച്ച് മൂന്ന് ജറ്റുകളും കുവൈറ്റിൽ തകർന്നതെന്നാണ് ഇപ്പോൾ പുറത്തു വിട്ടിട്ടുള്ള വിവരം. അതേസമയം യഥാർത്ഥ കാരണം കണ്ടെത്താനായി അമേരിക്ക അന്വേഷണവും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തായാലും ഈ യുദ്ധവിമാനങ്ങളിലുണ്ടായിരുന്ന ആറ് പേരും സുരക്ഷിതമായി പാരച്യൂട്ടിലെ രക്ഷപ്പെട്ടു.
ഒരു കാരണവശാലും ഇവ്വിധം സൗഹൃദത്തകർക്കൽ സംഭവിക്കാൻ ഒട്ടും സാധ്യതയില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനൂതനമായ റഡാർ വിനിമയ സംവിധാനം സജ്ജമായിട്ടുള്ളതാണ് ബോയിംഗ് കമ്പനിയുടെ ഈ യുദ്ധവിമാനങ്ങൾ . അതും അടുപ്പിച്ച് മൂന്നെണ്ണത്തിന് ഒരേ ഗതിവരാൻ ഒട്ടും സാധ്യതയില്ല. അതിനാൽ ശത്രുപക്ഷത്തിൻ്റെ ആക്രമണ ഫലത്തിൻ്റെ ഭാഗം തന്നെയാണ് ഈ നഷ്ടത്തിന് കാരണമെന്ന് കരുതപ്പെടുന്നു . എങ്ങനെ അത് സാധ്യമാക്കി എന്നുള്ളത് കണ്ടെത്തുകയാണ് അടിയന്തിരമായി അമേരിക്ക അന്വേഷണത്തിനുത്തരവിട്ടതിലൂടെ വ്യക്തമാകുന്നതെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്

