പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിന് എതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. ഇരുഭാഗത്തും വൻതോതിൽ സൈനികർ കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 40 പാകിസ്ഥാൻ ഭടന്മാരെ തങ്ങൾ വധിച്ചുവെന്ന് അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാനിലെ കാബൂൾ ,കണ്ടഹാർ നഗരങ്ങളിൽ വൻ ബോംബ് വർഷം നടത്തിയിട്ടുണ്ട്.
ഇന്ത്യയുടെ കോളനിയായ അഫ്ഗാനിസ്ഥാനുമായി തങ്ങൾ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നു എന്നാണ് പാകിസ്ഥാന്റെ വിദേശകാര്യ വകുപ്പ് മന്ത്രി ഖ്വാജാ ആസിഫ് പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ 2651 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുക്കുന്നത്. ഇപ്പോൾ പൊരിഞ്ഞ യുദ്ധം നടക്കുന്നത് ഖൈബർ അതിർത്തി പ്രദേശത്താണ്. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിലെ വിമതരായ തെഹരിക്കെ താലിബാൻ പാകിസ്ഥാൻകാരുടെ പാകിസ്ഥാൻ എതിരെയുള്ള സായുധ പോരാട്ടം തീവ്രമായി തുടരുന്നതിനിടയിലാണ് ഈ യുദ്ധപ്രഖ്യാപനം

