ഇറാന്റെ ആത്മീയ നേതാവ് ഖമേനിയെ വധിച്ചതിന്റെ പേരിൽ അമേരിക്കയ്ക്ക് വൻ വില നൽകേണ്ടിവരും. അത് പല രീതിയിലായിരിക്കും. അതിൻറെ ഏറ്റവും കൂടുതൽ ദുരിതം നേരിട്ട് അനുഭവിക്കേണ്ടിവരുന്നത് അമേരിക്കൻ പൗരന്മാരായിരിക്കും.
ഖമേനിയുടെ വധത്തെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ ആ നിമിഷം ഇറാഖിൽ ലക്ഷക്കണക്കിന് ഷിയ മുസ്ലീമുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. അവിടെ അവർ അമേരിക്കൻ എംബസി ആക്രമിച്ചു. ആ ആക്രമണത്തിന്റെ ചുമതല ‘ബ്ലഡ് ഗാർഡിയൻ ബ്രിഗേഡ്’ എന്ന അവിടുത്തെ മൗലികവാദ സംഘടന ഏറ്റെടുത്തിട്ടുണ്ട്. തൊട്ട് പിന്നാലെ പാക്കിസ്ഥാനിലെ അമേരിക്കൻ എംബസിക്ക് നേരെയും ആക്രമണം ഉണ്ടായി. പാകിസ്ഥാൻ അമേരിക്കയുടെ ഒരു അടിമരാജ്യം ആയിട്ടുകൂടി .
ഇപ്പോൾ വധിക്കപ്പെട്ട അലി ഖമേനിയുടെ മുൻഗാമി ആയത്തുള്ള റുഹൊള്ള ഖൊമേനി 1980കളിലാണ് പ്രസിദ്ധ എഴുത്തുകാരൻ സൽമാൻ റഷ്ദിക്കെതിരെ ഫത്വ ഇറക്കിയത്. അതിനുശേഷം സൽമാൻ റഷ്ദി സ്വതന്ത്രമായി സമൂഹത്തിൽ ഇറങ്ങിയിട്ടില്ല. 2022 ആഗസ്റ്റ് 12ന് അദ്ദേഹം അമേരിക്കയിൽ വെച്ച് ആക്രമിക്കപ്പെട്ടു.
കത്തി കൊണ്ടുള്ള ആക്രമണത്തിൽ അദ്ദേഹം രക്ഷപ്പെട്ടുവെങ്കിലും വലതു കണ്ണ് നഷ്ടമായി. അതായത് മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും നടപ്പിലാക്കപ്പെട്ട ഫത്വ. ഫത്വ ഇറക്കിയതിനു ശേഷം ജനിച്ച 24കാരൻ യുവാവാണ് റഷ്ദിയെ ആക്രമിച്ചത് എന്നും അറിയേണ്ടതുണ്ട്. ഇത് സൂചിപ്പിക്കുന്നത് ഇറാൻ ജനതയുടെ സവിശേഷ സ്വഭാവമാണ്.
ഖമേനിയുടെ വധത്തിനുശേഷം നടക്കുന്ന ആക്രമണങ്ങളുടെ സ്വഭാവം അമേരിക്കൻ പൗരന്മാരുടെ ഉറക്കം കെടുത്തുമെന്നുള്ളതാണ്. മുൻപത്തെപ്പോലെ അവർക്ക് പേടിയില്ലാതെ സ്വതന്ത്രമായി വിവിധ രാജ്യങ്ങളിൽ സഞ്ചരിക്കാൻ കഴിയുമോ എന്ന വലിയ ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.

