കേരളത്തിൽ എസ്എഫ്ഐ എന്ന പ്രസ്ഥാനം ഇപ്പോൾ യുവജനങ്ങൾക്ക് ആകെ ലജ്ജയ്ക്ക് ഇടയായ ഒരു പ്രസ്ഥാനമായി മറിയിരിക്കുന്നു.വയസ്സുചെന്ന സിപിഎം നേതൃത്വത്തിന് അധികാരം കയ്യാളാൻ വേണ്ടി ഉപയോഗിക്കപ്പെടുന്ന വെറുമൊരു ചട്ടുകം എന്ന നിലയിലേക്ക് ആ സംഘടന മാറി. അതിൻറെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ചൊവ്വാഴ്ച കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐ നടത്തിയ പ്രകടനം.
സ്വർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേലിനെ ഖെരാവോ ചെയ്യാനായി എസ്.എഫ്.ഐക്കാർ പോലീസ് ബാരിക്കേടും പോലീസ് തീർത്ത പ്രതിരോധവും മറികടന്ന് സർവകലാശാല ആസ്ഥാനത്തെത്തി. ഇതിന് ഒരു
പരിധിവരെ പോലീസിന്റെ മൗന സഹകരണവും ഉണ്ടായിരുന്നു. ഒടുവിൽ ചാൻസലർ കൂടിയായ ഗവർണർ ഇടപെട്ടിട്ടാണ് പോലീസ് പ്രതിഷേധ പ്രവർത്തകരെ നിയന്ത്രിക്കാൻ തയ്യാറാകുന്നത്.
ഇതിനിടെ വനിതാ പോലീസുകാർ ഉൾപ്പെടെയുള്ള പോലീസുകാരുമായി എസ്എഫ്ഐ പ്രവർത്തകർ കുന്തും തള്ളും അതേപോലെതന്നെ കായികമായ രീതിയിലുള്ള സംഘർഷവും കാഴ്ചവച്ചു. ഡോ. മോഹനൻ കുന്നുമ്മേലിനെ ആർഎസ്എസ് ബിജെപി അനുഭാവിയായി മുദ്രകുത്തി അദ്ദേഹത്തിനെതിരെ ആക്രമമായ പ്രതിഷേധം നടത്തുമ്പോൾ ഭൂരിപക്ഷ വർഗീയതക്കെതിരെ തങ്ങളാണ് ശക്തമായ പ്രതിരോധം തീർക്കുന്നതെന്ന പൊതുബോധം സൃഷ്ടിക്കാൻ വേണ്ടിയാണ് സിപിഎം വിദ്യാർത്ഥികളെ ഇളക്കിവിട്ടിരിക്കുന്നത്. സിപിഎമ്മും ബിജെപിയും തമ്മിൽ ഉണ്ടാക്കുന്ന അന്തർധാരയെ മറച്ചുവെക്കാൻ കൂടിയാണിത്.എസ്എഫ്ഐ നേതൃത്വത്തിന് ഇത് അറിയാമെങ്കിലും അവരുടെ ആഹ്വാനം സ്വീകരിച്ച് പിന്നാലെ പോകുന്ന അണികൾ ഇത് തിരിച്ചറിയുന്നില്ല. ഇവിടെയാണ് ഒരു സമൂഹത്തിലെ ചിന്തിക്കേണ്ട യുവജനത വെറും രാഷ്ട്രീയലാഭത്തിനു വേണ്ടിയുള്ള കരുക്കളാകുന്നത്. സമരത്തിന് നേതൃത്വം നൽകുന്ന എസ് എഫ് ഐ നേതാക്കൾ ക്രമേണ സിപിഎമ്മിന്റെ നേതൃനിരയിലേക്ക് മാറുന്നു .

